റീഷ്സ്റ്റാഗ് തീവയ്പ്- ഒരു ചരിത്രപാഠം

സി. പി. അബൂബക്കര്‍

നാസി ജര്മ്മനിയുടെ നിര്മിതിയില് അതിപ്രധാനമായ സ്ഥാനമാണ് റീഷ്സ്റ്റാഗ് തീപ്പിടുത്തത്തിനുള്ളത്. ഒരുവെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ ഒരുചെയ്തികൊണ്ട് രണ്ടു നേട്ടങ്ങളുണ്ടാക്കുകയായിരുന്നു ഇതുവഴി ഹിറ്റ്ലറും അയാളുടെ മന്ത്രിയായ ഗോറിങ്ങും ലക്ഷ്യമാക്കിയിരുന്നത്. ജര്മന് കമ്യൂണിസ്റ്റ് പാ ര്ട്ടിയേ നശിപ്പിക്കുകയും ഇതരജനാധിപത്യപ്രസ്ഥാനങ്ങളെ പേടിപ്പിക്കുകയുമായിരുന്നു ആദ്യലക്ഷ്യം. ജര്മ്മനിയിലെ നാമമാത്രജനാധിപത്യത്തിന്റെ ഏകസ്ഥാപനമായ റീഷ്സ്റ്റാഗിനെ നാമാവശേഷമാക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ജനജീവിതത്തിന്റെ പ്രശ്നങ്ങളേറ്റെടുത്ത് പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന് നാസിസം എന്നജര്ഡമന്ഫാസിസം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇനിയുമൊരു സോവിയറ്റ് യൂണിയന് ലോകമുതലാളിത്തത്തിനു താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ജര്മ്മനിയും ഇറ്റലിയുമുള്പ്പെടുന്ന ഫാസിസ്റ്റ് രാജ്യങ്ങള്ക്കു പുറമെ യൂറോപ്പിലെയും ഏഷ്യയിലെയും മുതലാളിത്തരാജ്യങ്ങളും അമേരിക്കയും നാസിജര്മ്മനിയുടെ നടപടികളില് ആഹ്ലാദം പൂണ്ടു. ഈ മുതലാളിത്ത രാജ്യങ്ങള്, വി്ശിഷ്യ ഇംഗ്ലണ്ട, ഫ്രാന്സ്, അമേരിക്ക മുതലായവ വലിയ ജനാധിപത്യമേനി നടിച്ചുകൊണ്ടിരുന്നു. ഈ നാട്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളാവുകയും കോളണിജനതയുടെ അവകാശങ്ങള് നിരന്തരം ചവിട്ടിമെതിക്കുകയും ചെയ്തുകൊണ്ടിരുന്നു, അവ. നാസിസമായാലുിം ഫാസിസമായാലും ദേശീയവിമോചനത്തിനും ജനാധിപത്യത്തിനും അദ്ധ്വാനിക്കുന്ന ജനങ്ങളുടെ വിമോചനത്തിനും എതിരാണെങ്കില് ഹായ്, സുഖം, നടക്കട്ടെ എന്നതായിരുന്നു മുതലാളിത്ത മനോഭാവം.

1933 ഫെബ്രുവരി 27ന്നാണ് റീഷ്സ്റ്റാഗിന് അഗ്നിബാധയുണ്ടായത്. ജര്മ്ന് പാര്ലമെന്റ് മന്ദിരത്തിന് തീൂപ്പിടിച്ചത് 'ഒരു കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന്' ് കണ്ടെത്താന് നാസി ഭരണകൂടത്തിന് അധികസമയം വേണ്ടിവന്നില്ല. ഡച്ചുകാരനായ വാന് ദെര്ല്യൂബന് എന്നൊരാളെ റീഷ്സ്ര്റാഗിനടുത്തുവച്ച് അറസ്ര്റ് ചെയ്തു. അഡോള്ഫ് ഹിറ്റ്ലര് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ആക്രമണങ്ങള്ക്കെതിരെ അടിയന്തരാവസ്ഥപഖ്രേ്യാപിക്കാന് പ്രസിഡണ്ടിനോടാവശ്യപ്പെട്ടു. ഹിറ്റ്ലറുടെ പാവയായി മാറിക്കഴിഞ്ഞിരുന്ന പ്രസിഡണ്ട് ഹിന്റണ്ബര്ഗ് അടിയന്തരാവസ്ഥപ്രഖ്യാപിക്കുകയും പൗരാവകാശങ്ങള് സസ്പെന്റ് ചെയ്യുകയും ചെയ്തു. വീമര്ഭരണഘടനയുടെ 48ാം അനുഛേദമുപയോഗിച്ച് ഒരു റീഷ്സ്റ്റാഗ് അഗ്നിബാധാവിളംബരം പ്രസിഡണ്ട് പ്രഖ്യാപിച്ചു. വന്തോതിലുള്ള കമ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. പാര്ലമെന്റിലെകമ്യൂണിസ്റ്റംഗങ്ങളെ മുഴുവന് തടവിലിടുകയും അവരുടെ സ്ഥാനം നഷ്ടമായതായിപ്പരഖ്യാപിക്കുകയും ചെയ്തു. അവരുടെ സ്ഥാനങ്ങള് ഒഴിഞ്ഞുകിടന്നതിനാല് ബലപ്രയോഗം വഴി നാസി പാര്ട്ടിക്ക് ഭൂരിപക്ഷമായി നടിക്കാന് കഴിഞ്ഞു. ഭൂരിപക്ഷമില്ലാത്ത നാസി പാര്ട്ടി പാര്ലമെന്റിലേക്ക് മാര്ച്ച് ചെയ്ത് അധികാരം പിടിച്ചെടുക്കുകയായിരുന്നു് ചെയ്തത്. അങ്ങിനെയാണ് ഹിറ്റ്ലര് തന്റെഅധികാരം ദൃഢീകരിച്ചത്. എല്ലാ ഏകാധിപതികളും ഇതുപോലുള്ള കൃത്രിമമാര്ഗ്ഗങ്ങളിലൂടെയാണ് അധികാരം ഉറപ്പിക്കുന്നത്.
റീഷ്റ്റാഗ് വിളംബരം വഴി എല്ലാ പൗരാവകാശങ്ങളും സസ്പെന്റ് ചെയ്യപ്പെട്ടു. നാസികള്ക്കനുകൂലമല്ലാത്ത എല്ലാ പ്രസിദ്ധീകരണങ്ങളും തടഞ്ഞു. തീവയ്പ് കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന പിറ്റ്ലര്സിദ്ധാന്തത്തിന് പത്രങ്ങള്വ്യാപകവും വിപുലവുമായ പ്രചാരം നല്കി. പലപ്പോഴും ഫാസിസം അധികാരമുറപ്പിക്കുന്നത് പത്രങ്ങളിലൂടെയാണ്. അഗ്നിബാധയെ തുടര്ന്നുള്ളദിനങ്ങളില് ആയിരക്കണക്കില്കമ്യൂണിസ്റ്റുകാര് അറസ്റ്റ് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പപ്രചാരവേലയില് കമ്യൂണിസ്റ്റ് സാന്നിധ്യം ഫലത്തില്ഇല്ലാതായി. നാസി പാര്ട്ടിയുടെ വോട്ട് ശതമാനം വര്ദ്ധിച്ചു. എന്നാല് മൂന്നില്രണ്ടു ഭൂരിപക്ഷം കിട്ടിയില്ല. സോഷ്യല് ഡെമോക്രാറ്റിക്ക് പാര്ട്ടിയുടെം അംഗങ്ങളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പാര്ലമെന്റില്നിന്ന് മാറ്റിനിര്ത്തിയിട്ടചാണ് ഹിര്റ്ലറും നാസികളും 1933 മാര്ച്ച് 23ന് എനാബിളിങ്ങ് ആക്റ്റ് പാര്ലമെന്റിനെ ക്കൊണ്ട് അംഗീകരിപ്പിച്ചത്. മഹത്തായ ജനാധിപത്യമാര്ഗ്ഗംതന്നെ!

അഗ്നിബാധയെതുടര്ന്നുള്ള നാളുകള് നിരന്തരമായ നായാട്ടിന്റേതായിരുന്നു. വന്തോതിലുള്ള കൂട്ട അറസ്റ്റുകള് ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെടേണ്ട നേതാക്കളുടേയും കാഡര്മാരുടേയും പട്ടിക ശ്രദ്ധാപൂര്വ്വം ത.യ്യാറാക്കി. സോഷ്യല്ഡെമോക്രാറ്റുകളേയും ലിബറലുകളേയും അറസ്റ്റ് ചെയ്തു. അഗ്നിബാധയുടെ ആദ്യരാത്രിയ.ില് തന്നെ നാലായിരത്തോളം പേരെ തടവിലാക്കി. അവരില് ഇടതുപക്ഷ ബുദ്ധിജീവികളും ട്രേഡ് യൂണിയന് നേതാക്കളുമെല്ലാമുണ്ടായിരുന്നു. അവരെ സാധാരണ ജയിലുകളിലേക്കല്ല കൊണ്ടുപോയത്, മറിച്ച് എസ്സേ ബാരക്കുകളിലേക്കായിരുന്നു. നാസികള് മാത്രമടങ്ങുന്ന പ്രത്യേക സൈനികസംഘമായിരുന്നു എസ്സേ സംഘം. വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനുള്ളസ്വാതന്ത്ര്യവും കൂട്ടം ചേരാനുള്ളസ്വാതന്ത്ര്യവും നിയമം വഴി എടുത്തുകളഞ്ഞു. ഇതിനായി പ്രത്യേകം വിളംബരം പ്രഖ്യാപിച്ചു. എന്നിട്ടും 1933മാര്ച്ച് 5ന് നടന്ന തെരഞ്ഞെടുപ്പില് നാസികള്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല.

അഗ്നിബാധയെ പറ്റി അന്വേഷണം നടന്നു. എങ്ങിനെയെങ്കിലും കമ്യൂണിസ്റ്റുകാരെ കുറ്റവാളികളാക്കണമെന്ന് നാസികള്ക്ക് നിര്ബ്ബന്ധമായിരുന്നു. എല്ലാകമ്യൂണിസ്റ്റേതര എഴുത്തുകാരും ഇതംഗീകരിക്കുന്നുണ്ട്, നാസികളൊഴികെ. കമന്യൂണിസ്റ്റ് ഇന്റര്നാഷനലാണ് റീഷ്സ്റ്റാഗിനു തീവയ്ക്കാന്നിര്ദ്ദേശിച്ചത് എന്നു വരുത്തണായിരുന്നു ഹിറ്റ്ലര്ക്ക്. 1933 മാര്ച്ച് മാസം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരും ബള്ഗേറിയക്കാരായിരുന്നു: ജോര്ജി ദിമിത്രോവ്, വാസില് താനേവ്, ബ്ലാഗോയ് പോപോവ്. പ്രഷ്യന്പോലീസിന്റെ വ്യഖ്യാനമനുസരിച്ച് ഇവര്മൂവരും കോമിന്റേണിന്റെ വളരെ സീനിയറായ ആളുകളായിരുന്നു.
അഗ്നിബാധയ്ക്കുമുമ്പ് തന്നെ പാര്ലമെന്റ് പിരിച്ചുവിടാനും പുതകിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഹിറ്റ്ലര് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് എതിര്പ്പിനെ അതിജീവിക്കുന്നതിന്നായി നാസി ഭൂരിപക്ഷം നിര്മ്മിക്കുകയായിരുന്നു ഹിറ്റ്ലറിന്റെ ലക്ഷ്യം. ജനാധിപത്യത്തിന്റേയും നിയമവിധേയത്വത്തിന്റേയും മുഖം മൂടിയണിഞ്ഞ് ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നു നാസികളുടേയും ഹിറ്റ്ലറിന്റേയും പരിപാടി. അതിനുവേണ്ടി പുതിയൊരുനിയമം പാസാക്കണമായിരുന്നു. എനാബിളിങ്ങ് ആക്റ്റ് എന്നായിരുന്നു ഇതിന്റെ പേര്. ഈ നിയമമനുസരിച്ച് ചാന്സലര്ക്ക് വിളംബരം വഴി ഭരണം നടത്താന് കഴിയുമായിരുന്നു. ജര്മ്മനിയിലെ വീമര്ഭരണഘടനപ്രകാരം പ്രസിഡണ്ടിനായിരുന്നു ഈ അധികാരം. എനാബിളിങ്ങ് ആക്റ്റ് അത്യധികം പ്രതിസന്ധിയുള്ള ഘട്ടങ്ങളിലേക്കാണ് ഭരണഘടന വിഭാവനം ചെയ്തിരുന്നത്. മുമ്പ് ഒരു തവണ മാത്രമേ ഈ നിയമം ഉപയോഗിച്ചിരുന്നുള്ളൂ. ഈ നിയമം പാസാവാന് പാര്ലമെന്റില് മൂന്നില് രണ്ടു ഭൂരിപക്ഷം വേണ്ടിയിരുന്നു. നാസികള്ക്കാകാവട്ടെ പാര്ലമെന്റില് 32ശതമാനം സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. പ്രചാരണവേളയില് ഹിറ്റ് ലര്ആസന്നമായ കമ്യൂണിസ്റ്റ് വിപത്തിനെ പറ്റിയാണ് പ്രധാനമായും പറഞ്ഞത്. അത് തടയാനുള്ള ഏകമാര്ഗ്ഗം എനാബിളിങ്ങ് നിയമം പാസാക്കിയെടുക്കലാണ്. അതിനു നാസി പാര്ട്ടി ജയിക്കണം. ഈ കരിനിയമം പാസാക്കിയെടുക്കുന്നതിനുവേണ്ടി കമ്യ.ൂണിസ്റ്റ് പാര്ട്ടിയെ നിരോധിക്കാന്ഹിറ്റ്ലര് നിശ്ചയിച്ചിരുന്നു. റീഷ്സ്റ്റാഗിലെ അഗ്നിബാധ ഈ നിശ്ചയത്തിന്റെ നിര്വ്വഹണം ത്വരിതപ്പെടുത്തി.

അഗ്നിബാധ റിപ്പോര്ട്ട് ചെയ്യുന്ന സമയം ഹിറ്റ്ലര്ബെര്ലിനില് ജോസഫ് ഗീബല്സിന്റെ ഭവനത്തില് അയാളോടൊപ്പം ഡിന്നര് കഴിക്കുകയായിരുന്നു. ഹിറ്റ്ലറും പരിവാരവും ഉടന് റീഷ്സ്റ്േറാഗിലേക്ക് പാഞ് ഞു. അവിടെ ഗോറിങ്ങ് അവരെ സ്വീകരിച്ചു. ഗോറിങ്ങ് പറഞ്ഞു: 'ഇത് കമ്യൂണിസ്റ്റക്രമമാണ്. ഒരു ചുവപ്പന്കുറ്റവാളിയെ അറസ്റ്റ് ചെയ്തിരിക്കുന്നു' ഹിറ്റ്ലര് ഇത് ദൈവികമായ അടയാളമാണെന്ന് പറഞ്ഞു. പിറ്റേന്ന് പ്രഷ്യന് പത്രങ്ങള് ( അന്ന് ചാനലുകളുണ്ടായിരുന്നില്ല) റിപ്പോര്ട്ട് ചെയ്തു:'ബാള്ഷവിസം ജര്മനിയില് നടപ്പാക്കുന്ന ഏറ്റവും വലിയ ഭീകരപ്രവര്ത്തനമാണത്. രാജ്യവും ഭരണവും വലിയൊരു ഭീഷണിനേരിടുകതയാണ്.'


വിചാരണ
ഈ കേസിന്റെവിചാരണ വിചിത്രമായിരുന്നു. 1933 സപ്തംബര്മുതല് ഡിസംബര്വരെ വിചാരണ നീണ്ടുനിന്നു. ലീപ്സിഗ് വിചാരണ എന്നാണിതറിയപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളായിനടന്ന വിചാരപണയുടെ ഒരു ഘട്ടത്തിലും നാസികള്ക്ക് തങ്ങളുടെ ഗൂഢലക്ഷ്യങ്ങള് മൂടി വയ്ക്കാന്കഴിഞ്ഞില്ല. കേസില് അഞ്ചുപ്രതികളാണുണ്ടായിരുന്നത്. മാറിനസ് വാന് ദെര് ല്യൂബ്, ഏണസ്റ്റ് ടോര്ഗ്ലര്, ജോര്ജി ദിമിത്രോവ്, ബ്ലോഗോയ് പോപോവ്, വാസില് താനേവ്. ഡച്ച് കമ്യൂണിസ്റ്റ് പാര്ട്ടിപ്രവര്ത്തകനായിരുന്നു മാറിനസ്. ഈ തീവയ്പ് സംഭവത്തിന്റെ മുഴുവന് ഉത്തരവാദിത്തവും മാറിനസിനാണെന്ന് കരുതപ്പെട്ടു. 1934ല് അദ്ദേഹം വധശിക്ഷയ്ക്ക് വിധേയനായി. പിന്നീട് ജര്മ്മനിയില് കമ്യണിസ്റ്റ് ഭരണകാലത്തും പിന്നീടും അദ്ദേഹം കുറ്റവാളിയല്ലെന്ന് മരണാനന്തരം വിധിക്കപ്പെട്ടു. രീഷ്സ്റ്റാഗിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ചെയര്മാനായിരുന്നു ഏണസ്റ്റ് ടോര്ഗ്ലര്.

വിചാരണാവേളയില് ദജിമിത്രോവ് സവിശേഷമായി ഉയര്ത്തിപ്പിടിച്ച സന്ദേശം ഇതായിരുന്നു: ' എന്റെ കമ്യൂണിസ്റ്റ് ബോധ്യം ഞീന് നിഷേധിക്കുന്നില്ല. പക്ഷേ, അക്കാരണം കൊണ്ടുതന്നെ ഞാന് വ്യക്തിഭീകരതയ്ക്കെതിരാണ്. ' ഈ വാദം വക്കീല് മുഖേന ഉന്നയിക്കാന് കോടതി ആവശ്യപ്പെട്ടപ്പോള് നാസി സര്ക്കാര് നിയോഗിച്ച വക്കീലിനെ വിശ്വസിക്കുന്നില്ലെന്നും തനിക്കുവേണ്ടി താന് തന്നെ വാദിക്കുമെന്നും ദിമിത്രോവ് പറഞ്ഞു. തന്റെവാദത്തിനിടയില് തീവയ്പ് കേസിന്റെ രാഷ്ട്രീയം വിശദീകരിക്കുകയാണ് ദിമിത്രോവ് ചെയ്തത്. സാക്ഷികളായിവന്ന ഗോറിങ്ങിനേയും ഗീബല്സിനേയും അദ്ദേഹം പൂര്ണമായി തൊലിയുരിച്ചുകാണിച്ചു. അവരുടെ അഹങ്കാരപൂര്ണമായ വാക്കുകള് എത്രമാത്രം പൊള്ളയാണെന്നും എങ്ങിനെ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്നാഷനലിന്റെ ജനറല്സെക്രട്ടറിയായ താനുള്പ്പെടെയുള്ള സഖാക്കളെ വ്യാജകേസില് ഉള്പ്പെടുത്തിയെന്നും അദ്ദേഹം കോടതിയില് വിശദീകരിച്ചു. രാഷ്ട്രീയപ്രചാരണത്തിനുവേണ്ടി കോടതിയെ ഉപയോഗിക്കുന്നതിനുള്ളശിക്ഷയായി പലപ്പോഴും ദിമിത്രോവിനെ കോടതിമുറിയില്നിന്ന് പുറത്തിരുത്തി.

സര്ക്കാര്സാക്ഷിയായ പ്രധാനമന്ത്രി ഗോറിങ്ങിനെ സ. ജോര്ജി ദിമിത്രോവ് തന്നെ ക്രോസ് വിസ്താരം നടത്തി. വിസ്താരത്തിന്റെ ഒരു മാതൃക ഇതാ:
ദിമിത്രോവ്- അറസ്റ്റ് ചെയ്യുമ്പോള് ഡച്ച് കമ്യൂണിസ്റ്റ് വാന്ല്യൂബന്റെ കൈയില്നിന്ന് പാസ്പോര്ട്ടും കമ്യൂണിസ്റ്റ്പാര്ട്ടി കാര്ഡും പിടിച്ചെടുത്തുവെന്ന് പ്രധാനമന്ത്രി പ്രസതാവിച്ചു. ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്?
ഗോറിങ്ങ്- പോലീസ് എല്ലാ കുറ്റവാളികളേയ.ും പരിശോധിക്കുന്നു. അതിന്റെ വിവരം എന്നെ അറിയിക്കുന്നു.
ദിമിത്രോവ്- വാന്ല്യൂബിനെ പരിശോധിച്ച മൂന്നുദ്യോഗസ്ഥന്മാരും പറയുന്നുണ്ട്, അദ്ദേഹത്തില്നിന്ന് പാര്ട്ടി കാര്ഡ് ലഭിച്ചിട്ടില്ലെന്ന്. അപ്പോള് അങ്ങിനെയൊരു കാര്ഡ് ലഭിച്ചുവെന്ന വിവരം എവിടുന്ന് കിട്ടിയെന്ന് എനിക്കറിയണം.
ഗോറിങ്ങ്- എന്നോട് ഒരുദ്യോഗസ്ഥന് പറഞ്ഞതാണ്. തീപ്പിടുത്തത്തിന്റെ അന്നു രാത്രി എന്നോട് റിപ്പോര്ട്ട് ചെയ്തതാണ്. അതൊന്നും പരിശോധിക്കാനോ തെളിയിക്കാനോ കഴിയില്ല. ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥന് പറഞ്ഞതാണത്. അത് ഞാന് മുഖവിലയ്ക്ക് സ്വീകരിച്ചു. അത് പരിശോധിക്കാന് നിര്വാഹമില്ലാത്തതിനാല് വസ്തുതയായി അംഗീകരിച്ചു. അപ്രകാരം പ്രസിദ്ധപ്പെടുത്തി. അഗ്നിബാധ നടന്നതിന്റെ പിറ്റേന്ന് ഞാന് പത്രസമ്മേളനം നടത്തിയപ്പോള് വാന്ല്യൂബിന്റെ ചോദ്യം ചെയ്യല് അവസാനിച്ചിരുന്നില്ല. പക്ഷേ, അതിലെന്താ പരാതിപ്പെടാന്. അയാളുടെ കൈയില് പാര്ട്ടി കാര്ഡുണ്ടായിരുന്നില്ലെന്ന് ഈ വിചാരണയില് തെളിഞ്ഞു.
ദിമിത്രോവ്- വാന്ല്യൂബിന്റെ ചലനങ്ങള്, അയാളുടെ കൂട്ടാളികള് , അയാളുടെ വാസം തുടങ്ങിയ കാര്യങ്ങള് നിരീക്ഷിച്ചുവോ- ഇതൊക്കെ അറിയണം.
ഗോറിങ്ങ്- ഞാനൊരുദ്യോഗസ്ഥനല്ല. ഉത്തരവാദപ്പെട്ട മന്ത്രിയാണ്. ഇത്തരം നിസ്സാരകാര്യങ്ങളൊന്മനും ഞാനറിയേണ്ടതില്ല. പാര്ട്ടിയെ( കമ്യൂണിസ്റ്റ് പാര്ട്ടി- സി. പി) തുറന്നുകാണിക്കുയായിരുന്നു എന്റെ ലക്ഷ്യം. അവരുടെ മനോഭാവം പുറത്തുകരൊണ്ടുവരികയാണെന്റെ ലക്ഷ്യം.
ദിമിത്രോവ്- ആദരണീയനായ മന്ത്രിക്കറിയാമോ, അദ്ദേഹം പഴിക്കുന്ന ഈ പ്രസ്ഥാനത്തില്പെട്ടവര് ഇന്ന് ലോകത്തില് ആറിലൊന്നിന്റെ ഭാഗധേയം നിര്ണ്ണയിക്കുകയാണെന്ന്? സോവിയറ്റ് യൂണിയന്റെ?
ഗോറിങ്ങ്- റഷ്യയിലെന്തുനടക്കുന്നുവെന്ന് ഞാന് ഗൗനിക്കുന്നില്ല. അവരെങ്ങനെ ബില്ലടക്കുന്നുവെന്നതൊന്നും എന്റെ പ്രശ്നമല്ല, ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്ട്ടിയാണെന്റെ പ്രശ്നം. റീഷ്സ്റ്റാഗിനു തീവയ്ക്കാന് വന്ന വട്ടന്മാരാണെന്റെ പ്രശ്നം.
ദിമിത്രോവ്- ഈ ക്രിമിനല് മനോഭാവമാണ് സോവിയറ്റ് യൂണിയനെ ഭരിക്കുന്നത്. ലോകത്തിലെ ഏറ്റവുംമഹത്തായ രാജ്യത്തെ, ഏറ്റവും നല്ല രാജ്യത്തെ. ആദരണീയമന്ത്രിക്കതറിയാമോ?
ഗോറിങ്ങ്- ജര്മന്ജനതയ്ക്കറിയാവുന്ന കാര്യം പറയാം. നിങ്ങള് വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്ന് അവര്ക്കറിയാം. നിങ്ങള് ജര്മനിയിലേക്കു നുഴഞ്ഞതുടങ്ങിയ കയറിയകമ്യൂണിസ്റ്റ് വട്ടനാണെന്നുമവര്ക്കറിയാം. നിങ്ങള് റീഷ്സ്ര്േറാഗിനു തീവച്ചുവെന്നുമവര്ക്കറിയാം. എന്റെ കണ്ണില് നിങ്ങള് വെറുമൊരു തെമ്മാടിയാണ്. ഒരു ഭ്രാന്തനാണ്. നിങ്ങളുടെ സ്ഥാനം കഴുമരമാണ്.

ലീപ്സിഗ് വിചാരണ ലോകശ്രദ്ധപിടിച്ചുപറ്റി. കോടതി എല്ലാ കമ്യൂണിസ്റ്റ്ുകാരേയും ശിക്ഷിക്കുമെന്നാണ് ആശങ്കപ്പെട്ടിരുന്നത്.പക്ഷേ, വിധി പ്രഖ്യാപിച്ചപ്പോള് വാന് ദെര് ല്യൂബിനെ മാത്രമേ ശിക്ഷിച്ചുള്ളൂ. മറ്റുനാലുപേരും കുറ്റക്കാരല്ലെന്നു വിധിയുണ്ടായി. ഈ വിധി ഹിറ്റ്ലറെ ക്രുദ്ധനാക്കി. ഇനിമുതല് രാജ്യദ്രോഹമുള്പ്പെടുന്ന എല്ലാ കേസുകളും ജനകീയകോടതിയെന്ന പുതിയകോടതിയാണ് വിചാരണചെയ്യുകയെന്ന് അയാള്പ്രഖ്യാപിച്ചു. അതനുസരിച്ച് ഉത്തരവുണ്ടായി. ഈ കോടതി നാസി വിശ്വസ്തന്മാരടങ്ങുന്ന കോടതിയായിരുന്നു. 1944ലെ ഹിറ്റ്ലര് വധഗൂഢാലോചനയുള്പ്പെടെ അനേകം കേസുകളില് ഈ കോടതി ആയിരക്കണക്കില് വധശിക്ഷവിധിച്ചു.

ല്യൂബിനെ 1934ല് ശിരഛേദം ചെയ്തു. പക്ഷേ 1967ല് അദ്ദേഹത്തിന്റെ ശിക്ഷ എട്ടുവര്ഷത്തെ തടവായി മരണാനന്തരം വിധിക്കപ്പെട്ടു. 1981ല് പശ്ചിമജര്മ്മന്കോടതി ല്യൂബ് കുറ്റവാളിയല്ലെന്ന് കണ്ടെത്തി. അഗ്നിബാധയുടെ സമയത്ത് അദ്ദേഹത്തിന് ബുദ്ധിസ്ഥിരതയില്ലെന്നകാരണമാണ് ഇതിനു പറഞ്ഞത്. 2008ല് അദ്ദേഹത്തിന് മാപ്പ് നല്കുന്ന ഒരു വിധിയുണ്ടായി. വാന്ല്യൂബിനെ ശിക്ഷിക്കുന്നതിനു അടിസ്ഥാനമായ നിയമങ്ങള് ഭരണഘടനാവിരുദ്ധമായതിനാലായിരുന്നു ഇത്.
ജര്മന് കമ്യൂണിസ്റ്റ് പാര്ട്ടിയെ പൂര്ണ്ണമായി ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു നാസികളുടെ മോഹം. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവഹേളിക്കുകഎന്നതും അവരുടെ താല്പര്യമായിരുന്നു. അതിനനുസൃതമായ ഒരു സംഭവം അവര് ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് നിഷ്പക്ഷമതികളായ എല്ലാവരും സമ്മതിക്കുന്നുണ്ട്. 1943ല് ഹിറ്റ്ലറിന്റെ ജന്മദിനാഘോഷവേളയില് നടന്ന ഒരു സംഭാഷണം The Rise and Fall of the Third Reich എന്നഗ്രന്ഥത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. സംഭാഷണം ക്രമേണ റീഷ്സ്റ്റാഗ്സംഭവത്തിലേക്ക് തിരിഞ്ഞു. റീഷ്സ്റ്റാഗ്മന്ദിരത്തിന്റെ കലാമൂല്യവും അവിടെ സംഭാഷണവിഷയമായി. ആ സംഭാഷണത്തില്നിന്ന് ജനറല് ഫ്രാസ് ഹാല്ഡര് രേഖപ്പെടുത്തുന്നു:ഞാന് സ്വന്തം ചെവികൊണ്ട് കേട്ടു, ഗോറിങ്ങ് പറയുന്നത്, റീഷ്സ്റ്റാഗ് മന്ദിരത്തെ കുറച്ചറിയുന്ന ഒരാളേയുള്ളൂ, ഈ ഞാന്, ഞാനതിനു തീകൊടുത്തു. ഇതുപറഞ്ഞ് അയാള് സ്വന്തം തുടകളിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു( വില്യം ഷെറര്- The Rise and Fall of the Third Reich )
(കേസിനെ സംബന്ധിച്ചവിശദമായ പഠനത്തിന് വില്യം ഷെററുടെ The Rise and Fall of the Third Reich എന്നഗ്രന്ഥവും ജോണ്മേജും മൈക്കല്. ഇ. തിഗാറും ചേര്ന്നെഴുതിയ The Reichstag Fire Trial, 1933–2008: The Production of Law and History എന്നമോണോഗ്രാമും വായിക്കുക).

ജനങ്ങളുടെ ഉദാസീനത
1934ന് ശേഷം ഹിറ്റ്ലര് ദീര്ഘകാലം ജര്മ്മന്ഏകാധിപതിയായി തുടര്ന്നു. ആദ്യനാളുകളില് അയാളെ അംഗീകരിച്ചവരും പിന്നീട് കമ്യൂണിസ്റ്റുകാരുടെ വാദമംഗീകരിക്കേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ നാലും അഞ്ചും ദശാബ്ദങ്ങളില് മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങള് ജര്മനിയിലെ നാസി ഭരണകൂടം ചെയ്തുകൂട്ടി. ജനങ്ങളുടെ രാഷ്ട്രീയ അശ്രദ്ധയായിരുന്നു ഇതിന് കാരണം. ധൈഷണികമായ അനേകം കാരണങ്ങള് പറയാനുണ്ടാവാം. പ്രബുദ്ധതയുടെ മൂല്യങ്ങള് ജര്മന് ആര്യമേല്ക്കോയ്മാ കാല്പനികത നിരസിച്ചുവെന്നും നിയമവ്യവസ്ഥ തകിടം മറിക്കപ്പെട്ടുവെന്നുമെല്ലാം പറയാം. പക്ഷേ ജനങ്ങളുടെ ഉദാസീനത അവര്ക്കു നഷ്ടപ്പെടുത്തിയത് സ്വാതന്ത്ര്യവും ജീവിതവുമായിരുന്നു. ഗോറിങ്ങിന്റെ ഈ പ്രസ്താവം അക്ഷരാര്ത്ഥത്തില് നടപ്പായി:
പോലീസുകാരന്റെ തോക്കില്നിന്നുതിരുന്ന ബുള്ളറ്റാണ് എന്റെ ബുള്ളറ്റ്. അത് കൊലപാതകമാണെന്ന് നിങ്ങള് പറയുന്നുവോ? ശരി, അതൊരുകൊലപാതകം തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നു. ഞാനാണ് ആ കൊലയാളി. ... എനിക്ക് രണ്ടുതരം നിയമമറിയാം. കാരണം എനിക്ക് രണ്ടുതരം മനുഷ്യരെ അറിയാം, ഞങ്ങളുടെ കൂടെ നില്ക്കുന്നവര്, ഞങ്ങളുടെ കൂടെയല്ലാത്തവര്.
സന്ദേശം വളരെ വ്യക്തമായിരുന്നു. കടുത്ത ഉദാസീനത പ്രകടിപ്പിച്ചജര്മന്ജനത ശപിക്കപ്പെട്ട അനേകം ദുരന്തങ്ങള്ക്ക് കാരണക്കാരായി- കമ്യൂണിസ്റ്റു വേട്ട, ജൂതവേട്ട, ഇതരന്യൂനപക്ഷങ്ങളുടെ വേട്ട, ബുദ്ധിജീവിഭാഗങ്ങളുടെ വേട്ട, രണ്ടാം ലോകമഹായുദ്ധം.


ആദ്യം അവര് കമ്യൂണിസ്റ്റുകള്ക്കായി വന്നു
മാര്ട്ടിന് നിയോമുള്ളറെന്ന പാതിരി എഴുതി:
' ആദ്യം അവര്
കമ്യൂണിസ്റ്റുകള്ക്കായി വന്നു
ഞാന് ശബ്ദിച്ചില്ല
കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ലല്ലോ
പിന്നീടവര്
ട്രേഡ് യൂണിയന്പ്രവര്ത്തകര്ക്കായി വന്നു
ഞാന് ശബ്ദിച്ചില്ല
കാരണം ഞാനൊരു ട്രേഡ് യൂണിയന് പ്രവര്ത്തകനായിരുന്നില്ലല്ലോ
പിന്നീടവര് ജൂതന്മാര്ക്കായിവന്നു
ഞാന് ശബ്ദിച്ചില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ലല്ലോ
അവസാനം അവര്
എനിക്കായി വന്നു
അപ്പോള് എനിക്കുവേണ്ടി സംസാരിക്കാന്
ആരും അവശേഷിച്ചിരുന്നില്ല.
തുടക്കത്തില്കമ്യൂണിസ്റ്റ് വിരുദ്ധനും ഹിറ്റ്ലര് അനുഭാവിയുമായ ഒരു ലൂഥറന്പുരോഹിതനായിരുന്നു മാര്ട്ടിന്നിയോമുള്ളര്. ഹിറ്റ്ലര്ക്ക് മതത്തിലുമുപരി തന്റെ ഭരണസംവിധ്നമായിരുന്നു പ്രധാനം. ഈ തിരിച്ചറിവില് മുള്ളര് ഒരു പ്രതിരോധഗ്രൂപ്പ് സംഘടിപ്പുിച്ചു. 1937ല് അറസ്റ്റ് വരിക്കുകയും 1945 വരെ ജയില്വാസമനുഭവിക്കുകയും ചെയ്തു. രാഷ്ട്രീയമായ അനാസ്ഥക്കെതിരായ വലിയമുന്നറിയിപ്പാണ് മുള്ളറുടെ ചെറിയ കവിത. ഇപ്പോള് ഏകാധിപതി ലക്ഷ്യം വയ്ക്കുന്നത് നിങ്ങളെതിര്ക്കുന്ന ഒരാളെയാവാം, ഒരു വിഭാഗത്തെയാവാം, പക്ഷേ പതുക്കെ ഏകാധിപതിയുടെ കുരുക്കുകള് നിങ്ങളുടെ കഴുത്തിലേക്ക് നീങ്ങുകയാണ്.
ചരിത്രത്തില് ഇതിനു സമാന്തരമായ മറ്റൊരുദാഹരണമുണ്ട്. നാലാം നൂറ്റാണ്ടിലെ റീഷ്സ്റ്റാഗ് അഗ്നിബാധ എന്നാണിതറിയപ്പെടുന്നത്. റോമാചക്രവര്ത്തി ഡയോക്ലീഷ്യ.ന്റെ കൊട്ടാരം കത്തിച്ചുവെന്ന് നവക്രൈസ്തവര്ക്കെതിരെ ഉയര്ന്നുവന്ന ആരോപണമാണത്. പുതുവിശ്വാസികള്ക്കെതിരെ പരമാവധി പീഡനങ്ങള് നല്കുന്നതിനുള്ളന്യായീകരണമായി കൊട്ടാരത്തിനു തീ കൊടുക്കാന് ചക്രവര്ത്തി തന്നെ ഏര്പ്പാട് ചെയ്യുകയായിരുന്നു. ഇതുവഴി പുതുക്രൈസ്തവരെ പൊതുജനശത്രുക്കളായി ചിത്രീകരിച്ചു.പക്ഷേ, ക്രൈസ്തവമതം ആ പീഡനത്തെ അതിജീവിച്ചു. ഈ അതിജീവനസമരത്തിനിടയില് നൂറുകണക്കില് രക്തസാക്ഷികളുണ്ടായി.അതുകൊണ്ടാണ് രക്തസാക്ഷിയുടെ ചോരയിലാണ് ക്രൈസ്തവമതം ഉറപ്പിച്ചിരിക്കുന്നത് എന്ന്

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, റീഷ്സ്റ്റാഗ് തീവയ്പ്- ഒരു ചരിത്രപാഠം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക