പടക്കുതിരകളുടെ
വേഗതയിലാണ്
ഈ ദിനം മറഞ്ഞത്
അടിക്കാട് കത്തുമ്പോള്‍
മുളങ്കൂട്ടം നൃത്തമാടുന്ന
താളത്തിലാണ് ഹൃദയം.
കാഴ്ചകളുടെ ധൂമരേഖകള്‍
പാറി വരുന്ന ശരത്കാല
മേഘങ്ങളിലുടുക്കി
കിടക്കുമ്പോഴും
ആകാശത്തിന്റെ
ശീതളകാന്തിയില്‍
സാന്ധ്യനിമിഷങ്ങള്‍
ചന്ദനച്ചാര്‍ത്തണിയുമ്പോഴും
ഏകാന്ത തീരത്തും
എന്‍റെ സൂര്യനിതാ
തിളയ്ക്കുന്ന
ചിതയില്‍ കത്തിയമരുന്നു