കുറ്റിപ്പുറം പാലം കടന്ന്

രാജു. കെ. കാഞ്ഞിരാട്‌

തൂതപ്പുഴയുടെ താരാട്ടായിരുന്നു മനസ്സില്‍
മയക്കോവുസ്കിയാണ് മയക്കത്തില്‍ നിന്ന്
വിളിച്ചുണര്ത്തി്യത്
കുറ്റിപ്പുറം പാലം കടന്ന് കൊറ്റിയെ പോലെ
നീണ്ട് വളഞ്ഞ്‌ വെളുത്തു വിളറിയ പാടം
തീവണ്ടിയുടെതാളത്തിനൊത്ത് ആടിയാടി
കുപ്പി വെള്ളത്തിലെ തിരയിളക്കം
മയക്കൊയുടെ വ്ളദീമിര്‍ ഇലീചിനെ കുറിച്ചുള്ള -
ഓരോ വാക്കിനും
ക്രെംലിന്‍ തെരുവിലെ പോരാട്ടത്തിന്റെ മൂര്ച്ച
കരിമ്പന തലപ്പുകളില്‍ നട്ടുച്ച നേരത്തും -
യക്ഷി വിളയാട്ടം
പുഴയുടെ മാറ് പിളര്ന്ന്ര കരിമണല്‍ പണ്ടങ്ങള്‍
കൊത്തി വലിക്കുന്ന കള്ള കഴുകുകള്‍
കാഹള മെന്ന പോലെ സൈറന്‍ മുഴക്കി -
കുതിച്ചു പായുകയാണ് യുദ്ധ കളത്തിലേക്കെന്നോണം-
തീവണ്ടി
മയക്കൊയുടെ വാക്കുകള്‍
വെടിയുണ്ട പോലെ എന്റെ മനസ്സില്‍



മയക്കോ വ്‌സുകി -റഷ്യന്‍ കവി
വ്ലാദിമിര്‍ ഇലീചു-വ്ലാദിമിര്‍ ഇലീചു ലെനിന്‍

    

രാജു. കെ. കാഞ്ഞിരാട്‌ - Tags: Thanal Online, web magazine dedicated for poetry and literature രാജു. കെ. കാഞ്ഞിരാട്‌, കുറ്റിപ്പുറം പാലം കടന്ന്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക